# ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

<p>_Published on 2020-11-04_</p>
<p></p>
<p>![Featured Image](https://expatalive.com/wp-content/uploads/2020/11/Hathras-1200.jpg)</p>
<p></p>
<p><!– wp:paragraph –></p>
<p><p>മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ ജീവിതനിലവാരം നിലനിർത്തി ഇന്ത്യ രാജ്യം പാപ്പരാവുകയാണ്. എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ സംഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും മറ്റും സിവിൽ പൗരൻമാരും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമങ്ങളിലെ പ്രബലവിഭാഗങ്ങളുടെ സഹായികളും അനുഭാവികളുമായി മാറുകയാണ്.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:image {“width”:524,”height”:292,”sizeSlug”:”large”} –></p>
<p><figure class=”wp-block-image size-large is-resized”><img src=”https://gumlet.assettype.com/freepressjournal%2F2020-10%2F798cf78c-c2bc-43cf-8ff0-627e4b889058%2F0210_20201002146l.jpg?w=1200″ alt=”” width=”524″ height=”292″/></figure></p>
<p><!– /wp:image –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ഹത്രാസ് വിഷയത്തിൽ കേസ് ഏൽപ്പിക്കപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് പ്രവീൺകുമാർ ലഷ്കർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചില്ല എന്നുമാത്രമല്ല, പീഡനം നടത്തിയ നാല് താക്കൂർ വിഭാഗക്കാർക്കെതിരെ കൂട്ടമാനഭംഗത്തിന് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിലേറെ അപമാനകരമായ കാര്യം, അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഉത്തരവ് നൽകുകയും വളരെ പ്രധാനപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കാൻ ഒത്താശ ചെയ്യുകയുമായിരുന്നു.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ഹത്രാസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ അന്ത്യകർമ്മങ്ങളോന്നും നടത്തിയിട്ടില്ല, അവരുടെ കുടുംബത്തിന് പങ്കെടുക്കാൻ പോലും അനുവാദം ലഭിച്ചിട്ടില്ല.’തന്റെ മകളെ ഇതേരീതിയിൽ സംസ്കരിക്കാൻ അനുവദിക്കുമോ’ എന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രകാശ് കുമാറിൽ നിന്ന് അറിയാൻ അലഹബാദ് ഹൈക്കോടതി പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ഈ ചോദ്യം ഇത്ര ഉന്നതമല്ലാത്ത ഒരു തലത്തിൽ നിന്നായിരുന്നുവെങ്കിൽ ‘എന്റെ മകളെ ഒരു വാല്മീകിയുമായി താരതമ്യപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ ധൈര്യപ്പെട്ടു’ എന്ന് ഒരുപക്ഷേ അയാൾ വിളിച്ചു പറയുമായിരുന്നു.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p><strong>പരമ്പരാഗത തൊഴിലുകൾ</strong></p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>അടിച്ചുവാരലും വൃത്തിയാക്കലുമാണ് വാല്മീകികൾ ചെയ്തുവരുന്ന പരമ്പരാഗത ജീവിതവൃത്തികൾ. പുരാതന വർണ്ണസമ്പ്രദായത്തിലെ ദ്വിജഃ(twice -born system) ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ അടങ്ങിയ 3 വിഭാഗങ്ങൾക്ക് മാത്രമാണ് നല്കപ്പെട്ടിട്ടുള്ളത്. താഴ്ന്ന ജാതിക്കാരായ ശൂദ്രരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.<br>ജനനസമയത്ത് തന്നെ ഒരു വ്യക്തിക്ക് ജാതി നൽകപ്പെട്ടിട്ടുണ്ടെന്നും അത് മാറ്റാൻ കഴിയില്ലെന്നുമാണ് എല്ലാ പുരാതന അധികാരങ്ങളും, പ്രമാണങ്ങളും ഏകോപിച്ചു പറയുന്നത്. </p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:quote –></p>
<p><blockquote class=”wp-block-quote”><p>ഓരോ ജാതിയും ഓരോ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജാതികളെയും ഒരു നിശ്ചിത അധികാര ശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു.</p></blockquote></p>
<p><!– /wp:quote –></p>
<p></p>
<p><!– wp:paragraph –></p>
<p><p>എല്ലാ ധർമ്മ സൂത്രങ്ങളും ധർമ്മ ശാസ്ത്രങ്ങളും ഊന്നിപ്പറയുന്നത് ശൂദ്രരുടെ മുഖ്യ കർത്തവ്യം ഉന്നത ജാതിക്കാരെ (twice born)സേവിക്കലാണ്. (അപസ്തംഭ ധർമ്മശാസ്ത്ര 1.1.7-8 മഹാഭാരതം,ശാന്തി പർവ്വം 60.28). അവരുടെ അടിമത്ത സംസ്കാരം ഉറപ്പുവരുത്താൻ എല്ലായിപ്പോഴും വളരെ താഴ്ന്ന തരത്തിലുള്ള ആചാര പദവികളാണ് നൽകിയിരുന്നത്. ഗർഭധാരണം മുതൽ ശവസംസ്കാരം വരെയുള്ള നിരവധി കർമ്മങ്ങളിലും അനുഷ്ഠാനങ്ങളിലും ഉയർന്ന പദവിയിലുള്ളവർക്ക് അവകാശം നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും വേദമന്ത്രങ്ങൾ പോലും ചൊല്ലാൻ അനുവാദമില്ലാത്ത ശൂദ്രർക്ക് അവ നിരോധിക്കപ്പെട്ടിരുന്നു (മനുസ്മൃതി 127). അവർക്ക് ‘നമശിവായ’ എന്ന വാചകം പാരായണം ചെയ്യാമായിരുന്നുവെങ്കിലും ‘ഓം’ എന്ന പ്രിഫിക്സ് ചെല്ലാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് പി.വി കെയ്ൻ തന്റെ ‘ഹിസ്റ്ററി ഓഫ് ധർമ്മശാസ്ത്ര’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ഒരു ബ്രാഹ്മണൻ വ്യഭിചാരം ചെയ്യുകയോ ബലാൽസംഗം ചെയ്യുകയോ ചെയ്താൽ അയാൾക്ക് മേൽ പിഴ ചുമത്തണം (മനുസ്മൃതി വീ 385). എന്നാൽ ഒരു ശൂദ്രൻ ഒരു ബ്രാഹ്മണ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അവളുടെ സമ്മതത്തോടെ ആണോ അല്ലയോ എന്ന് പോലും പരിഗണിക്കാതെ അവനെ വധിക്കണമായിരുന്നു (വസിഷ്ഠധർമ്മ ശാസ്ത്രം 21.1). ഒരു ബ്രാഹ്മണൻ ഒരു ശ്രൂദ്രനെ ശകാരിച്ചാൽ മനുസ്മൃതി അനുസരിച്ച് ചെറിയ പിഴയും ഗൗതമ ധർമ്മ സൂത്രപ്രകാരം ശിക്ഷയർഹിക്കാത്തതുമാണ്. എന്നാൽ വിപരീത സാഹചര്യത്തിൽ ശ്രൂദ്രന്റെ നാവ് മുറിച്ച് മാറ്റേണ്ടിയിരുന്നു.( മനു സ്മൃതി viii.270) ഒരു ഉന്നത ജാതിക്കാരൻ മറ്റൊരു ഉന്നത ജാതിക്കാരനെ കൊന്നാൽ ന്യായമായ പ്രായശ്ചിത് (പ്രായശ്ചിത്തം) നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു ശ്രൂദ്രനെയാണ് കൊന്നത് എങ്കിൽ ഒരു തവള, പൂച്ച, നായ, മൂങ്ങ എന്നിവയെ കൊന്നതിനു സമാനമായ സമീപനമായിരുന്നു.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ഹത്രാസ് സംഭവം വ്യക്തമാക്കുന്നത് പോലെ താഴ്ന്ന ജാതിക്കാരോടുള്ള ഇത്തരം അപമാനകരമായ രീതികൾ വർത്തമാനകാലത്തും തുടരുന്നു എന്നതു തന്നെ.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:image {“width”:518,”height”:291,”sizeSlug”:”large”} –></p>
<p><figure class=”wp-block-image size-large is-resized”><img src=”https://d2r2ijn7njrktv.cloudfront.net/IL/uploads/2020/10/27180216/Hathras-case-1068×601.jpg” alt=”” width=”518″ height=”291″/></figure></p>
<p><!– /wp:image –></p>
<p></p>
<p><!– wp:paragraph –></p>
<p><p><strong>അടിച്ചമർത്തലുകൾ നിലനിൽക്കുന്നു</strong></p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>1848ൽ ജോതിറാവു ഫുലെ ബ്രാഹ്മണരുടെ ഒരു വിവാഹ ആഘോഷ പരിപാടിയുടെ ഭാഗമായതിന് അവരെ അപമാനിക്കുകയുണ്ടായി. വാസ്തവത്തിൽ അവരുടെ ബ്രാഹ്മണ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചായിരുന്നു പരിപാടിക്ക് പോയത്. 1890 കളിൽ സ്കൂളിൽ ബി. ആർ അംബേദ്കറെ മറ്റു കുട്ടികളോടൊപ്പം ക്ലാസ് മുറിക്കുള്ളിൽ ഇരിക്കാൻ അനുവാദം നൽകിയിരുന്നില്ല.വീട്ടിൽ നിന്ന് ഒരു ചാക്ക് കൊണ്ടുവന്ന് പുറത്തു ഇരിക്കണമായിരുന്നു. 1910 കളിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന മേഘനാഥ് സാഹക്ക് കൊൽക്കത്തൻ ഗവൺമെന്റിന്റെ ഈഡൻ ഹിന്ദു ഹോസ്റ്റലുകളിൽ ഉയർന്ന ജാതിക്കാരായ സഹപാഠികൾക്കൊപ്പം അവരുടെ മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും വാർഷിക സരസ്വതി പൂജയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>ദലിതർക്ക് നേരെയുള്ള സാമ്പത്തിക ചൂഷണവും അടിച്ചമർത്തലും ദലിത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ആവർത്തിക്കപ്പെടുന്നത് അവർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള താഴ്ന്നതരത്തിലുള്ള സാമൂഹികക്രമത്തിന്റെ ഭാഗമായാണ്. പടിഞ്ഞാറ് അതിന്റെ കൊളോണിയൽകാലത്തെ അടിമത്തവ്യവസ്ഥയുടെ ഭൂതകാലത്തെ പുന -പരിശോധിക്കുന്നതുപോലെ, ഇന്ത്യയിൽ നിലനിന്നിരുന്ന ഇത്തരം പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങളും തിരിച്ചറിയണം.അവയെ കേവലം ആർക്കൈവുകളായി കണക്കാക്കുകയും പുതിയ കാലത്ത് നടപ്പിലാക്കാനുള്ള ഹീനശ്രമങ്ങളെ എതിർക്കുകയും ചെയ്യേണ്ടതുണ്ട്.</p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p><em>വിവർത്തനം:മിദ്‌ലാജ് അഹ്‌മദ്‌</em></p></p>
<p><!– /wp:paragraph –></p>
<p></p>
<p><!– wp:paragraph –></p>
<p><p>Courtesy: <a href=”https://scroll.in/article/976824/caste-violence-india-must-disown-parts-of-ancient-texts-that-contradict-the-constitution” target=”_blank” rel=”noreferrer noopener”>Scroll</a></p></p>
<p><!– /wp:paragraph –></p>


Comments

Leave a Reply

Your email address will not be published. Required fields are marked *